Followers

This is default featured post 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured post 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured post 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured post 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

This is default featured post 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

2010, ജൂൺ 9

കള്ളന്‍ കൊണ്ട് പോയ ലോകകപ്പ് !


1946 മുതല്‍ ലോകകപ്പ് യുള്‍റിമെ കപ്പ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 3 തവണ ലോകകപ്പ് ജേതാക്കളായവര്‍ക്ക് കപ്പ് സ്വന്തമാക്കാമായിരുന്നു. അപ്രകാരം 1958, 62, 70 വര്‍ഷങ്ങളിലെ ചാമ്പ്യന്‍മാര്‍ എന്ന നിലക്ക് ബ്രസീല്‍ കപ്പ് സ്വന്തമാക്കി. ഇങ്ങനെ സ്വന്തമാക്കി ആഘോഷപൂര്‍വം നാട്ടിലെത്തിച്ച കപ്പ് അവര്‍ക്ക് അതുപോലെ സൂക്ഷിക്കാനായില്ല. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 1983 ല്‍ റിയോഡിജനീറോയിലെ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആസ്ഥാനത്ത് നിന്നും ഈ അമൂല്യനിധി മോഷണം പോയി. ഇതിഹാസ താരം പെലെ ടെലിവിഷനിലൂടെ മോഷ്ടാക്കളോട് കപ്പ് തിരിച്ചുതരാന്‍ അഭ്യര്‍ഥിച്ചിട്ടും കള്ളന്‍മാരുടെ മനസലിഞ്ഞില്ല. നാലംഗമോഷണസംഘത്തെ പിന്നീട് അറസ്റ്റ് ചെയ്‌തെങ്കിലും അപ്പോഴേക്കും കപ്പ് ഉരുകിപോയിരുന്നു.

ഇപ്പോള്‍ നിലവിലുള്ള കപ്പിന്റെ മാതൃക തയ്യാറാക്കിയത് ഇറ്റാലിയന്‍ ശില്‍പി സില്‍വിയോ ഗസ്സനിയാണ് 4.9 കിലോഗ്രാം സ്വര്‍ണത്തില്‍നിര്‍മിച്ച കപ്പിന്റെ മതൃകമാത്രമാണ് കളിക്കാര്‍ക്ക് വിട്ടുകൊടുക്കാറുള്ളത്.

2010, ജൂൺ 6

വായിച്ചാല്‍ രക്ഷപ്പെടാം



പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് അമേരിക്കയില്‍ കൊലപാതകികളെ തൂക്കിക്കൊല്ലല്‍ പതിവായിരുന്നു. എന്നാല്‍ ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു മാര്‍ഗമുണ്ടായിരുന്നു. വായിക്കാന്‍ അറിയാമെന്ന് തെളിയിച്ചാല്‍ മതി. കാരണം അക്കാലത്ത് അമേരിക്കയില്‍ എഴുത്തും വായനയും അറിയാവുന്നവര്‍ ചുരുക്കമായിരുന്നു. അതുകൊണ്ട് വായിക്കാനറിയാവുന്ന ഒരാളെ തൂക്കിക്കൊല്ലാറില്ല. ആദ്യത്തെ കൊലപാതകത്തിന് മാത്രമേ ഈ ഇളവൊള്ളൂ. രണ്ടാമതൊരു കൊല കൂടി നടത്തിയാല്‍ വധശികഷ തന്നെ. രണ്ടാമത്തെ കൊലയാണെന്ന് അറിയാനും മാര്‍ഗമുണ്ടായിരുന്നു. ആദ്യ കൊലക്കുറ്റത്തിന് പിടിക്കുമ്പോള്‍ തള്ള വിരലില്‍ നഖത്തിന് താഴെ T എന്നൊരടയാളം ഇടും.

2010, മേയ് 28

അമേരിക്കല്‍ സൈനികരെ ഞെട്ടിച്ച വവ്വാലുകള്‍ !



                രണ്ടാം ലോകമഹായുദ്ധം. ജപ്പാന്റെ മുന്നേറ്റം തടയാന്‍ ടോക്കിയോ നഗരത്തിന് വന്‍ നാശനഷ്ടങ്ങളുണ്ടാക്കുന്ന ഒരു പദ്ധതി അമേരിക്കന്‍ സൈനിക വിദഗ്ദ്ധര്‍ തയ്യാറാക്കി. ടോകിയോ നഗരം ബോംബ് വച്ച് തകര്‍ക്കുകയെന്നതായിരുന്നു പദ്ധതി. വിചിത്രമായ ഒരു മാര്‍ഗമാണവര്‍ കണ്ടെത്തിയത്. ലക്ഷക്കണക്കിന് വവ്വാലുകളെ ടോകിയോ നഗരത്തില്‍ കൊണ്ട് പോയി വിടുക. ഈ വവ്വാലുകളുടെ ദേഹത്ത് നിശ്ചിത സമയത്ത് പൊട്ടുന്ന ചെറിയ ബോംബുകള്‍ ഘടിപ്പിച്ചിരിക്കും. നേരം വെളുക്കുമ്പോള്‍ കെട്ടിടങ്ങളും മറ്റും ഈ വവ്വാലുകള്‍ കയറിപ്പറ്റുമെന്നും ബോംബ് പൊട്ടിത്തെറിച്ച് ടോകിയോ നഗരത്തിലെ കെട്ടിടങ്ങളും മറ്റും തകരുമെന്നും അനേക മനുഷ്യര്‍ നശിക്കുമെന്നും അവര്‍ കണക്ക് കൂട്ടി.


                പദ്ധതി നടപ്പിലാക്കുന്നതിന്ന് മുമ്പ് ഇതൊന്ന് പരീക്ഷിച്ച് നോക്കാന്‍ അവര്‍ തീരുമാനിച്ചു. നൂറുകണക്കിന് വവ്വാലുകളെ പിടിച്ച് ടൈംബോംബ് ഫിറ്റ് നിശ്ചിത സ്ഥലത്തെ കെട്ടിടങ്ങളുടെ മുകളില്‍ വിമാനത്തില്‍ കൊണ്ട് പോയിട്ടു. പക്ഷേ ഉദ്ദേശിച്ചിരുന്ന കെട്ടിടങ്ങളിലല്ല വവ്വാലുകള്‍ കയറിപ്പറ്റിയത്
 അമേരിക്കയുടെ യുദ്ധോപകരണ ശാലയിലാണ് വവ്വാലുകള്‍ കയറിപ്പറ്റിയത്. ബോംബ് പൊട്ടിത്തെറിക്കുന്നതിന് മുമ്പ് പിടികൂടാനുള്ള ശ്രമമൊന്നും വിജയിച്ചില്ല. പരീക്ഷണശാലകള്‍ മുഴുവനും സ്‌ഫോടനത്തില്‍ തകരുന്നത് നോക്കി നില്‍ക്കേണ്ടി വന്നു. അതോടെ വവ്വാല്‍ ബോംബ് പദ്ധതി അമേരിക്കക്ക് ഉപേക്ഷിക്കേണ്ടി വന്നു.

2010, ഏപ്രിൽ 14

ലൈസന്‍സുള്ള കൊള്ളക്കാര്‍ !!


സര്‍ക്കാര്‍ കൊള്ളക്കാരെ നിയമിക്കുക. കൊള്ളയടിക്കുവാന്‍ ലൈസന്‍സും നല്‍കുക. അത്ഭുതം തോന്നുന്നോ ?. ഇംഗ്ലണ്ടിലെ രാജ്ഞിയായിരുന്ന എലിസബത്ത് രാജ്ഞി സ്‌പെയിനിന്റെ കപ്പലുകള്‍ കൊള്ളയടിക്കാന്‍ കടല്‍കൊള്ള സംഘങ്ങളെ ഔദ്യോഗികമായിത്തന്നെ നിയമിച്ചു. പ്രൈവറ്റീര്‍,ബുക്കാനീര്‍ എന്നീ പേരുകളില്‍ അറിയപ്പെട്ട സംഘങ്ങള്‍ക്ക് സര്‍ ഫ്രാന്‍സിസ് ഡ്രേക്ക് , സര്‍ ജോണ്‍ ഹാക്കിന്‍സ്, സര്‍ വാള്‍ടര്‍ റാലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തെക്കേ അമേരിക്കയിലെ ദ്വീപുകളായിരുന്നു ഇവരുടെ ഒളിസ്ഥലം. കൊള്ളമുതന്‍ കൊണ്ട് സ്‌പെയ്‌നിനേക്കാള്‍ വലിയ കപ്പല്‍പ്പട ഇംഗ്ലണ്ട് പടുത്തുയര്‍ത്തി.
       ബുക്കാനീറുകളില്‍ ചിലര്‍ സര്‍ വില്ല്യം കിഡിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് സ്വയം തൊഴില്‍ ചെയ്യാനാരംഭിച്ചു. തൊഴിലില്‍ അതിസമര്‍ഥനായായിരുന്ന കിഡ് കപ്പല്‍ യാത്രക്കാരെ നടുക്കി. അവസാനം കിഡിനെ 1701 ല്‍ ബ്രിട്ടീഷുകാര്‍ പിടികൂടി തൂക്കിക്കൊന്നു. 

2010, ഏപ്രിൽ 12

"ഡോക്ടര്‍മാരുടെ" രാജ്യം

ഡോക്ടര്‍മാര്‍ ഇന്ന് ലോകത്ത് ഏറ്റവും കൂടുതലുള്ളത് ഏത് രാജ്യത്താണെന്ന് അറിയുമോ ?. ഇല്ലെങ്കില്‍ കേട്ടോളൂ. റഷ്യയിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാരുള്ളത്. അവിടെ 304 പേര്‍ക്ക് ഓരോ ഡോക്ടര്‍ വീതമാണുള്ളത്.

വ്യാഴത്തിനടുത്തെ ചൂളമടിക്കാരന്‍


വ്യാഴത്തിനടുത്തെത്തിയാല്‍ ഉച്ചത്തിലുള്ള ചൂളമടി കേള്‍ക്കാം. "അയോ" എന്ന വ്യാഴത്തിന്റെ ഒരു ഉപഗ്രഹമാണ് വ്യാഴത്തെ കൊണ്ട് ചൂളമടിപ്പിക്കുന്നത്. "അയോ" ഒരു പ്രത്യേക ബിന്ദുവില്‍ എത്തിയാല്‍ സ്വിച്ചിട്ട പോലെ വ്യാഴം ചൂളമടി തുടങ്ങും പയ്യെ പയ്യെ അതു വലുതായി വരും. പിന്നീട് അയോയുടെ ചനനമനുസരിച്ച് ചൂളമടി വ്യത്യാസപ്പെട്ടിരിക്കും.

2010, ഏപ്രിൽ 8

ഉറങ്ങാം, ഇനി കാര്‍ ഓടിക്കുമ്പോഴും

വാഷിങ്ടണ്‍: ജെയിംസ് ബോണ്ട് സിനിമകളിലെ പോലെ ഓട്ടോമാറ്റിക് കാര്‍ സ്വന്തമാക്കുന്നത് നിങ്ങള്‍ സ്വപ്നം കണ്ടിട്ടില്ലേ. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയാലും  സുരക്ഷിതമായി വീട്ടിലെത്തിക്കുന്ന കാര്‍? എന്നാല്‍ അത്തരമൊന്ന് യാഥാര്‍ഥ്യമാക്കുന്നതിന്റെ ഒരുക്കങ്ങളില്‍ മുന്നേറുകയാണ് നോര്‍ത്ത് കരോലിന സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ ഒരുപറ്റം ശാസ്ത്രജ്ഞര്‍. അടിയന്തര ഘട്ടങ്ങളിലും  ട്രാഫിക് ബ്ലോക്കിലും നിങ്ങളുടെ സംരക്ഷണം ഏറ്റെടുത്ത് വണ്ടിയെ നയിക്കുന്ന 'കമ്പ്യൂട്ടര്‍ വിഷന്‍ പ്രോഗ്രാം' ആണ് ഇവര്‍ വികസിപ്പിച്ചെടുത്തത്.

വീഡിയോ കാമറപോലെ പ്രവര്‍ത്തിക്കുന്ന ഈ ഉപകരണം സിഗ്നല്‍ കാണുമ്പോഴും കാല്‍നടയാത്രക്കാരെ കാണുമ്പോഴും വണ്ടി സ്വയം നിറുത്തുമെന്ന് സംഘാംഗമായ ഡോക്ടര്‍ വെസ്ലി സ്നിദര്‍ പറയുന്നു. കനത്ത ട്രാഫിക്കില്‍ സ്വയം നിയന്ത്രിക്കുന്നതിനൊപ്പം കാറുകള്‍ ഒരേ നിരയില്‍ നീങ്ങുന്നതിനും ഇത് സഹായിക്കും. ഡ്രൈവിങ്ങിനിടെ ഹൃദയസ്തംഭനമുണ്ടാവുകയോ ഉറങ്ങിപ്പോവുകയോ ചെയ്താലും അപകടങ്ങള്‍ സംഭവിക്കില്ല.

 അവലംബം :  മാധ്യമം

പേടിക്കേണ്ട ഇവിടെ പാമ്പുകളില്ല !!


33 ലക്ഷം ജനങ്ങളുണ്ട് ഐര്‍ലണ്ടില്‍. പക്ഷേ ഇവിടെ ഒരു പാമ്പിനെപ്പോലും കണ്ടത്തെന്‍ കഴിയില്ല. 'സെന്റ് പാട്രിക് ' എന്ന പുണ്യവാളന്‍ ഐര്‍ലന്റിലെ പാമ്പുകളത്രെയും നശിപ്പിച്ചു എന്നാണ് കഥ. ഏതായാലും ഇവിടെ പാമ്പുകളില്ല അതു കൊണ്ട് തന്നെ പാമ്പാട്ടികളും.

2010, ഏപ്രിൽ 5

ഉപ്പു കൊണ്ട് പണിത നഗരം


പോളണ്ടില്‍ വീലസ്‌കോ എന്ന നഗരത്തില്‍ വിശാലമായൊരു ഉപ്പ് ഖനിയുണ്ട്. തുരങ്കങ്ങള്‍ നിറഞ്ഞ ഈ ഖനിക്കടിയില്‍ ഒരു ഉപ്പ് നഗരമുണ്ട്. ഈ നഗരത്തിലെ എല്ലാ വസ്തുക്കളും നിര്‍മ്മിച്ചിരിക്കുന്നത് ഉപ്പ് കൊണ്ടാണ്. റെയില്‍വേ സ്റ്റേഷനും, ആരാധനാലയവും, തെരുവുകളും, വിളക്കുകാലുകളുമെല്ലാം ഉപ്പിലാണ് തീര്‍ത്തിരിക്കുന്നത്. ഉപ്പുഖനിത്തൊഴിലാളികള്‍ അനേകവര്‍ഷം അദ്ധ്വാനിച്ചാണ് ഈ അത്ഭുത നഗരം പടുത്തുയര്‍ത്തിയത്.
                                            

തേനീച്ചക്കൂട്ടിലെ ഫാന്‍


വേനല്‍ക്കാലമാകുമ്പോള്‍ കോണ്‍ക്രീറ്റ്കെട്ടിടങ്ങളില്‍ താമസിക്കാന്‍ ബുദ്ധിമുട്ടാകും. ഈ അവസരത്തില്‍ നമുക്ക് അല്പമെങ്കിലും ആശ്വാസം നല്‍കുന്നത് ഫാനുകളാണ്. അതു പോലെ തേനീച്ചകള്‍ക്കും ഒരു ഫാനുണ്ട്. അതിനെ പറ്റിയാണ് താഴെ പറയുന്നത്.

                  വേനല്‍ക്കാലമാകുമ്പോള്‍ തേനീച്ചക്കൂട്ടിലും ചൂട് വര്‍ദ്ധിക്കും. ചൂട് കൂടിയാല്‍ തേനും കൂടുമെല്ലാം ഉരുകിപ്പോയെന്ന് വരാം. തേനീച്ചകളും ആ അവസരത്തില്‍ ഫാന്‍ പ്രവര്‍ത്തിപ്പിച്ചാണ് ചൂട് നിയന്ത്രിക്കുന്നത്. സ്വന്തം ശരീരം തന്നെയാണ് തേനീച്ചകള്‍ താല്ക്കാലിക ആവശ്യത്തിലേക്ക് ഫാന്‍ ആയി രൂപാന്തരപ്പെടുത്തുന്നത്. കൂടിന് പുറത്ത് വാതിലിന് അടുത്തായി ഒരു കൂട്ടം തേനീച്ചകള്‍ അതിവേഗത്തില്‍ ചിറകടിക്കാന്‍ തുടങ്ങും. അതേ സമയത്ത് മറ്റൊരു കൂട്ടം തേനീച്ചകള്‍ കൂടിനകത്ത് നിന്നും ഇതേ പ്രവൃത്തി ചെയ്യുന്നു. ഒരു സെക്കന്റില്‍ 200 - 400  തവണയാണ് തേനീച്ച ചിറകടിക്കുക. ചിറകടിയുടെ ശക്തികൊണ്ട് കൂടിനകത്തുള്ള ചൂട് വായു പുറത്തേക്ക് പ്രവഹിക്കുന്നു. പുറത്തുള്ള തണുത്തവായു അകത്തെത്തുകയും ചെയ്യും. ഇങ്ങനെയാണ് തേനീച്ച തന്റെ കൂടിനകത്തെ ചൂട് നിയന്ത്രിക്കുന്നത്.

2010, ഏപ്രിൽ 2

സാക്കറിന്‍ കണ്ടുപിടിച്ചതെങ്ങനെ ?


അബദ്ധത്തിലാണ് സാക്കറിന്‍ കണ്ടുപിടിച്ചത്. അതെങ്ങനെയാണ് കണ്ടുപിടിച്ചതെന്നറിയണ്ടേ. റെം സെന്‍, ഫാള്‍ ബര്‍ഗ് എന്നീ ശാസ്ത്രജ്ഞര്‍ കോള്‍ടാര്‍ എന്ന രാസവസ്തുവില്‍ നിന്നുണ്ടാകുന്ന രാസവസ്തുക്കളെക്കുറിച്ച് പഠിക്കുകയായിരുന്നു. ഒരു ദിവസം ഫാള്‍ ബര്‍ഗ് പരീക്ഷണത്തിനിടെ റൊട്ടി കഴിക്കുകയായിരുന്നു. അപ്പോള്‍ ഫാള്‍ ബര്‍ഗ് ഒരു കാര്യം ശ്രദ്ധിച്ചു. റൊട്ടിക്ക് വല്ലാത്ത മധുരം. കയ്യില്‍ പുരണ്ടിരുന്ന ഒരു തരം രാസവസ്തുവാണ് ഇതിന് കാരണമെന്ന് അവര്‍ കണ്ടെത്തി. അങ്ങനെയാണ് പഞ്ചാരയേക്കാള്‍ 500 ഇരട്ടി മധുരമുള്ള സാക്കറിന്‍ കണ്ടുപിടിച്ചത്.  

ഏറ്റവും ചെറിയ സ്ഥലപ്പേര്

ഏറ്റവും ചെറിയ സ്ഥലപ്പേര് ഏതാണെന്നറിയുമോ. ഇല്ലെങ്കില്‍ കേട്ടോളൂ. "എ" എന്നാണ് ഏറ്റവും ചെറിയ സ്ഥലത്തിന്റെ പേര്. സ്വീഡനിലും നോര്‍വേയിലും ഡെന്‍മാര്‍കിലും എ എന്ന പേരിലൊരു സ്ഥലമുണ്ട്‌. കൗതുകം തന്നെ അല്ലെ..........

കാര്‍ ഒരു സ്യൂട്ട്‌കെയ്‌സില്‍ !!!



അനേക ലക്ഷം രൂപ സ്യൂട്ട്‌കെയ്‌സില്‍   കൊണ്ട് പോകാമെന്ന് നമ്മള്‍ കേട്ടിട്ടുണ്ട്.
എന്നാല്‍ ഒരു കാര്‍ മുഴുവനായി സ്യൂട്ട്‌കെയ്‌സില്‍ കൊണ്ട് നടക്കാമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ?. ജപ്പാനിലെ മസ്ദാ എന്ന കമ്പനിയാണ് ഈ കാറിന്റെ നിര്‍മാത്ക്കള്‍. ഒരു ലിറ്റര്‍ പെട്രോളില്‍ 40 കി.മീ വേഗതയില്‍ ഓടിക്കാവുന്ന ഈ കാറിന്റെ മൊത്തം ഭാരം 40 കി.ഗ്രാം മാത്രമാണ്. സ്യൂട്ട്‌കെയ്‌സില്‍ നിന്നും പുറത്തെടുത്ത്ഫിറ്റ് ചെയ്യാന്‍ വെറും ഒരു മിനിറ്റ് മതി.

2010, മാർച്ച് 30

ലോകത്തിലെ ഏറ്റവും നീളം കൂടിയ പര്‍വ്വത നിര

ലോകത്തിലെ ഏറ്റവും വലിയ പര്‍വ്വതം ഹിമാലയമാണ്. ഏറ്റവും ഉയരം കൂടിയതും ഹിമാലയമാണ്. ഇതിന്റെ നീളം 2575 കിലോമീറ്റര്‍ ആണ്. എന്നാല്‍ 16000 കിലോമീറ്റര്‍  നീളമുള്ള ഒരു പര്‍വ്വതനിരയുണ്ട് . കടലിനടിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

Related Posts with Thumbnails

Share

Twitter Delicious Facebook Digg Stumbleupon Favorites More